Thursday, June 9, 2011

നേര്‍ക്കാഴ്ചകള്‍


രാത്രിയുടെ പ്രക്ജ്ഞയില്‍
ചീവിടുകള്‍ അടക്കം പറഞ്ഞത്
അവളെ കുറിച്ചായിരുന്നു.

മച്ചിലെ ക്ലാവ്പിടിച്ച വലയില്‍
തൂങ്ങിയാടുന്ന ചിലന്തികള്‍ക്ക്
അവളോട് പ്രണയമായിരുന്നു.

മുറുക്കി ചുവന്ന അവളുടെ
ചുണ്ടുകളെ കുറിച്ച് രാപാടികള്‍
പിറുപിറുത്തു കൊണ്ടിരുന്നു.

വിണ്ട ചുമര്‍ പഴുതിലിരുന്നു
ചിലച്ച പല്ലികള്‍
ആരുംകാണാതെ ചിലരാത്രികളില്‍
അവളെ കൂടെ വിള്ളിച്ചുകൊണ്ട് പോയി

അവളുടെ കിതപ്പുകളില്‍
മയങ്ങിയ വണ്ടുകള്‍
അവളെ കുറിച്ച് പൂക്കളോട്
രഹസ്യം പറഞ്ഞു.

കറുത്ത കട്ടുറുമ്പുകള്‍
അവളുടെ വാതിക്കല്‍
ഊഴം കാത്തു വരിനിന്നു.

പകലുറങ്ങിയ മിന്നാമിനുങ്ങുകള്‍
രാത്രിയില്‍ അവളുമായി
രതിക്രീഡകളില്‍ ഏര്‍പ്പെട്ടു.

പകല്‍ മാന്യരായ ശുനകവര്‍ഗ്ഗം
അവളെ നോക്കി കുരച്ചുകൊണ്ടേയിരുന്നു.

പക്ഷെ മാറാത്തടാക്കി പിടിച്ച കുഞ്ഞിനെ
സാരിത്തുമ്പ് കൊണ്ട് പുതച്ചു
മഴയത്തുനടന്നുപോകുന്ന അവളെ നോക്കി
തവളകള്‍ മാത്രം കരഞ്ഞു കൊണ്ടിരുന്നു.

No comments:

Post a Comment