Thursday, March 29, 2012

പ്രണയമേ നീയിന്നു മരണമോ




പ്രണയത്തിന്‍റെ
വാകമര ചില്ലയില്‍
മഴച്ചീളുകള്‍ കൊണ്ട്
ചിലുകൂടോരുക്കി
കരിമേഘരാഗസ്വപ്നങ്ങളും
പേറിയ നിന്റെ ചുണ്ടിലെ
ചുവന്ന ഉമ്മകള്‍
വീണ്ടുമെന്റെ ഓര്‍മ്മതന്‍ 
കടലാഴിയില്‍ നിന്നെ തേടുന്നു

വെളിച്ചം കൊട്ടിയടക്കപെട്ട
ഈ വാതില്‍ പിളര്‍പ്പിനപ്പുറം
നിന്‍ ഓര്‍മ്മകള്‍
പതുങ്ങി നില്‍ക്കുന്നുണ്ട്

ഇന്നു പ്രണയശൈലത്തിന്‍റെ
വര്‍ണമൂറ്റി നിലാവില്‍
വിഷാദം നിറയവെ
പടിയിറങ്ങിയ നിന്റെ
കാലൊച്ചകള്‍ക്ക് 
ഞാന്‍ കാതോര്‍ത്തിരിക്കുന്നു

ചുണ്ടിലെ പുഞ്ചിരിയിലും
നിഴലുകളായ്‌
കണ്‍കോണിലെവിടെയോ
ഒളിച്ചിരിക്കുന്ന വേദനയുടെ
ഉപ്പുതുള്ളിയെ കുറിചോതി
നീ മൌനതിലോളിക്കുമ്പോള്‍
എന്റെ ഹൃദയത്തിലെ
വാക്കുകള്‍ വറ്റുന്നു
കവിതയുടെ പച്ചിലകളില്‍
തീ പടര്‍ന്നെരിയുന്നു

പ്രണയമേ നീയിന്നു മരണമോ..

Friday, March 23, 2012

ഇരയും വേട്ടക്കാരനും



ഈ രാവില്‍ അവള്‍
ചൂണ്ടിയ വിരല്‍
എനിക്ക് തന്ന വിശേഷണങ്ങളെ
നിങ്ങള്‍ക്ക് സ്തുതി

ഇരയാവുകയും
ഇരയാക്ക പെടുകയും
ചെയ്യുന്നവരുടെ കൂട്ടത്തില്‍
ഞാന്‍ രക്തം പാനം
ചെയ്യാനായ് വന്നവന്‍

ഇരയുടെ മാറ്
പിളര്‍താത്ത വനെ
നീ വേട്ടക്കാരന്‍
അല്ലെന്നൊരു കൂട്ടം

നിന്റെ വിരലുകള്‍
ഇന്ന് വേട്ടക്കാരനെ
പരതുകയാണ്
ആട്ടിന്‍ തോലണിഞ്ഞ
ഇരകള്‍ക്ക് പിറകെ
വേടമാടങ്ങളില്‍ ഞാനും ....

Tuesday, March 20, 2012

വില്പന



അമ്മയെ വിറ്റു പോയ്‌
അച്ഛനെ വിറ്റു പോയ്‌
പെങ്ങളെ വിറ്റു പോയ്‌
അനാഥത്വം നാം കടമെടുത്തു

വാക്കൊന്നു വിറ്റു നാം
നാക്കും വിറ്റു നാം
അന്യന്‍റെ ചിന്ത നാം കടമെടുത്തു

ഉപഭോക സംസ്ക്കൃതി
വിളയുന്ന കാലത്ത്
വൃദ്ധസദനങ്ങള്‍ നാം വിലക്കെടുത്തു

പ്രണയവും വിറ്റു നാം
പെണ്ണിനെ വിറ്റു നാം
മാംസള ദേഹം വിലക്ക് വാങ്ങി

തലച്ചോറു വിറ്റു പോയ്‌
ഹൃത്തോന്നു വിറ്റു പോയ്‌
പ്രതിഷേധ മുയര്‍ത്തിയ
കൈയറ്റു പോയ്‌

മഴയൊന്നു വിറ്റു നാം
പുഴയോന്നു വിറ്റു നാം
കരയും നാം വില്പനക്കായെടുത്തു
പകലും വിറ്റു നാം
രാത്രിയും വിറ്റു നാം
നാളത്തെ പുലരി നാം കടമെടുത്തു 

കലയൊന്നു വിറ്റു നാം
കാവും വിറ്റു നാം
ആള്‍ ദൈവ കോലങ്ങള്‍ വിലക്കെടുത്തു
അനുഗ്രഹം തേടി നാം
ആശിസു തേടി നാം
ഏലസ്സിന്‍ ഭാരത്താല്‍
നടു വളച്ചു

പാപ പുണ്യത്തിന്റെ
കണക്കെടുത്തു നാം
സ്വര്‍ഗ്ഗവും നരകവും വിലക്കെടുത്തു
മാതൃസംസ്ക്കൃതി ചുരത്തിയ
മണ്ണിന്റെ മാറിലായ്
ഇന്നാണവസംസ്കൃതി വിഷം ചുരത്തി
അവസാനമെന്നിലെ എന്നെയും വിട്ടു പോയ്
ഈ കവിതയും നിങ്ങള്‍ക്ക് വിലക്കെടുക്കാം    

Thursday, March 15, 2012

കലാലയത്തിലെക്കൊരു യാത്ര


പറയാതെ പോയ
പ്രണയത്തിന്‍ വസന്തം പെയ്തു
മഞ്ഞ പടര്‍ന്ന ചുമരുകളില്‍
കലാലയത്തിന്റെ ആത്മാവ്
കുറി ച്ചിടപെട്ടിട്ടുണ്ടയിരുന്നു

ഈ വരാന്തയില്‍ നിന്ന്
കാതോര്‍ത്താല് കലാലയത്തിന്റെ
മാറില്‍  വിരിഞ്ഞ പ്രണയത്തിന്റെയും
സൌഹൃതതിന്റെയും ആത്മാവുകള്‍
പരസ്പ്പരം സംസാരിക്കുന്നതു കേള്‍ക്കാം

പ്രണയം  പറയാതെ
കണ്ണിലൊളിപ്പിച്ചു
തിരികെ നടന്ന ഒറ്റ വളയിട്ട
വെള്ളാരം കണ്ണിയുടെ
കാല്‍പ്പാടുകള്‍  കാണാം

തിരിച്ചറിവിന്‍റെ വിഭഞ്ചികയില്‍
മുഴങ്ങി കേട്ട മുദ്രവാക്യങ്ങളില്‍
പ്രകമ്പനം കൊണ്ടു ചുമരുകള്‍
അതിന്‍ മറ്റൊലികളെ
പ്രതിബിംബിക്കുന്നത് കേള്‍ക്കാം

നിന്റെ തോളുരുമ്മി
നിന്ന സൌഹൃദങ്ങളെ
കുറിച്ചോര്‍ക്കുമ്പോള്‍
ചുമരുകളില്‍ ചുവന്ന
ഗുല്‍മോഹറുകള്‍ പൂക്കും

പ്രിയേ നീ തിരികെയെത്തുമ്പോള്‍
നിന്റെ കാതുകളോട്
കഥപറയാന്‍ മാത്രമായ്
കുറിച്ചിട്ട വാക്കുകളുടെ
കരി പിടിച്ച ചുമരില്‍
നീരണി മിഴികളോടെ
നിന്റെ വിരല്‍ പാടുകള്‍ പരതും
അതില്‍ നീ എന്‍ പ്രണയത്തിന്‍
ഇതള്‍ കൊഴിഞ്ഞ പൂക്കളെ കാണും
കാത്തിരിപ്പിന്റെ ആര്‍ദ്രമാം
നനവ്‌ കാണും .