Wednesday, June 29, 2011

തിരികെ മറവിക്ക്


മറവിയുടെ
വാകയില്‍ നിന്നും
ഓര്‍മ്മയുടെ ഒരു പൂവ്
കൂടി അടര്‍ന്നു വീണു.

ചിതലു തിന്ന പുസ്തകതാളില്‍
എവിടെയോ കുറിച്ചിട്ട വരികളില്‍
അവളുടെ വിയര്‍പ്പിന്‍റെ ഗന്ധം
വീണ്ടും ഞാന്‍ തിരിച്ചറിഞ്ഞു.

ട്രങ്ക് പെട്ടിയ്ക്കടിയിലെ
ഓര്‍മ്മ പുസ്തകത്തില്‍
ദ്രവിച്ച അവളുടെ ഒരു
ഛായചിത്രം കൂടി കണ്ടെടുക്കപ്പെട്ടു.
അപ്പോഴും മറവിയുടെ ദേശത്തുനിന്നാരോ
പിന്‍വിളിയുതിര്‍ത്തു കൊണ്ടിരുന്നു.

പതിമൂന്ന് ദിനരാത്രങ്ങളുടെ
ദാമ്പത്യത്തിനോടുവില്‍
തോരാതെ പെയ്ത കറുത്തമഴയില്‍
തേങ്ങിയോഴുകിയ പുഴയിലെക്കാണ്ട്
അവള്‍ പുഴയുടെതായി....

എന്തിനായിരുന്നു ..?
അവള്‍ മറ്റൊരു പുഴയെ
പ്രണയിച്ചിരുന്നോ...?
മറ്റൊരുത്തന്‍റെതാകാന്‍
കൊതിച്ചിരുന്നോ......?
ഉത്തരമില്ലാത്ത പന്ത്രണ്ടുവര്‍ഷങ്ങള്‍

ഇനി വയ്യ
നീലനിലാവിലെ
ഒരുചിന്ത്‌ വലിച്ചുകീറി
കഴുത്തില്‍ കുത്തിയാഴ്ത്തി
ഓര്‍മ്മകളെ മറവിക്കു
തിരികെ നല്‍കണമെനിക്ക്...... 

Monday, June 27, 2011

കുരിശു ചുമപ്പാന്‍ വിധിക്കപ്പെട്ടോര്‍


ഞാനും നീയുമിന്നു
മലകയരുന്നോര്‍
അവഗണനയുടെ കുരിശും
പ്രണയം കുത്തിയാഴ്ത്തിയ
കാരമുള്‍കിരീടവും ചൂടുന്നോര്‍
പനിക്കുന്ന ജീവിതം
ഇഴഞ്ഞു നീങ്ങുന്നോര്‍

ഞാനും നീയുമിന്നു
വിധിക്കപ്പെട്ടോര്‍
മുള്ളും,മുരുക്കും
ചേരയും,കീരിയും
പാമ്പും,പഴുതാരയും
പാര്‍ക്കുന്ന കാട്ടില്‍
നഗ്നനന്നായ്‌ നടക്കുവാന്‍
നാട് കടത്തപ്പെട്ടോര്‍

എനിക്കും നിനക്കും
ചവക്കാന്‍ വിരഹത്തിന്‍റെ
ചുവന്ന തീക്കട്ടകള്‍
തലചായ്ക്കാന്‍ കള്ളിമുള്‍
ചെടികൊണ്ടൊരു പൂമെത്ത..

എന്‍റെയും നിന്‍റെയും
പാട്ടിനിന്നോരേ സ്വരങ്ങള്‍
കവിതക്ക് പ്രണയത്തിന്‍റെ കാക്കകറുപ്പും
പ്രതിഷേധത്തിന്‍റെ ചഷകചവര്‍പ്പും


ഞാനും നീയുമിന്നു
ഇരുട്ടില്‍ കൈകോര്‍ത്തു
തപ്പിത്തടഞ്ഞു നടന്നവര്‍
മലകള്‍ക്കപുറം വെളിച്ചമെന്നു
പൊട്ടിയ പ്രതിക്ഷയും തൂക്കിപിടിച്ചു
വെച്ചു വെച്ച് മലകയറുന്നോര്‍
പനിക്കുന്ന ജീവിതം
ഇഴഞ്ഞു നീങ്ങുന്നോര്‍

Friday, June 24, 2011

വേരില്ലാത്ത ഒരു വൃക്ഷം



ചെകുത്താന്‍റെ
വെളെളലികള്‍
തീര്‍ത്ത വിടവിലെവിടെയോ
നിന്റെ വാക്കുകള്‍
പല്ലികളെ പോല്ലേ
ചിലച്ചു കൊണ്ടിരുന്നു.

ചതി ചട്ടിയില്‍
വെറുതെ വേവുന്ന
വാക്കുകള്‍ മാത്രമായ്
നീ തിളചിടുമ്പോള്‍
കനല്‍ക്കട്ടകളായ്‌
എരിഞ്ഞടങ്ങുവതെന്‍റെ ഹൃദയം

നീയെകിയ വേദനയുടെ
വേനലും തിന്നു
വേരുകള്‍ ദ്രവിച്ച
പ്രണയവൃക്ഷത്തിന്റെ
ചുവട്ടില്‍ തലച്ചയ്ക്കെ
മരണപക്ഷിയുടെ
ചിറകിലെ മറ്റോരു_
തൂവലായ്‌ പോഴിഞ്ഞെങ്കില്‍

Thursday, June 23, 2011

വേനല്‍ കിനാവുകള്‍


നീ ദാനം തന്നത്
കനവുവിളയുന്ന പാടം
ഞാറ്റുവേലയില്‍
ഞാന്‍ നട്ടത്
പ്രണയത്തിന്‍റെ വിത്തുകള്‍
മോട്ടിടത് വേദനയുടെ
ശവം നാറിപൂവുകള്‍
കനവുകള്‍ കാണിക്കയെകി
കണ്ണീര്‍ കുടുക്കകള്‍ , പുഴകള്‍
തിരിചോഴുക്കിന്‍റെ
കാലത്തേക്ക് കാത്തിരിക്കാന്‍
കണ്ണീര്‍ ചാല് പോല്ലും
ബാക്കി ഇല്ലിവിടെ !
ഇന്നെനിക്ക് ഈ വേനലില്‍
വരണ്ട് ഇല്ലാതാവണം.

Wednesday, June 22, 2011

ഒന്നിച്ചിരിക്കെണ്ടോര്‍


സായംസന്ധ്യകളില്‍ കാമുകിയോടോത്ത്
പ്രണയം പങ്കുവക്കുമ്പോള്‍
കടല്‍ തിരകളിലൂടെ കാലൂരുമ്മിവന്ന്
നീ എന്തോ പറയുന്നുണ്ടായിരുന്നു

അവളുടെ അരയുംച്ചുറ്റി പിടിച്ചു
വഴിയോരങ്ങളില്‍ അലഞ്ഞപ്പോഴും
വഴിയാത്രക്കാരില്‍ എവിടെയോ
നീ പല്ലിളിച്ചു കാണിക്കുന്നുണ്ടായിരുന്നു

എന്‍റെ പ്രണയമേഘങ്ങളേ
കൂട്ടികെട്ടിയ ആകാശം തിരിച്ചെടുത്തവള്‍
യാത്രപറയുമ്പോള്‍ നീ എന്‍റെ
പുറകില്‍ തന്നെ ഉണ്ടായിരുന്നു

ബാറിന്‍റെ ഇരുണ്ട പടിക്കെട്ടിലെവിടെയോ
നിന്‍റെ മൌനം കൊണ്ട് നീ എനിക്കു കൂട്ടിരുന്നു
കവിയരങ്ങില്‍ ഏതോ മൂലയിലിരുന്നു
പ്രതിഷേധത്തിന്‍റെ കറുത്ത വാക്കുമായ്‌ നീ
നീ തല ഉയര്‍ത്തി പിടിച്ചത് ഞാന്‍ കണ്ടിരുന്നു

ഭ്രാന്തമായ കാമാനകളെ സെലിലിട്ടടച്ചപ്പോള്‍
തൊട്ടടുത്ത മുറിയില്‍ നിന്‍റെ അലര്‍ച്ച ഞാന്‍ കേട്ടു.

വിരഹത്തിന്‍റെ നൂലിഴകളെ
പിരിച്ച് കയറുണ്ടാക്കി
ആത്മഹത്യകൊരുങ്ങിയപ്പോള്‍
നീ എന്‍റെ മുന്നില്‍ വന്നു.
പത്രത്തളുകളില്‍ എന്‍റെ രക്തം
കിനിഞ്ഞിറങ്ങും മുന്‍പ്‌
നിന്‍റെ കറുത്ത വാക്കുകള്‍
കൊണ്ടെന്നെ തടഞ്ഞു.

"നീ സ്വയം പരിചയപെടുത്തി
ഞാന്‍ നിന്‍റെ കാമുകിയുടെ ആദ്യകാമുകന്‍ "

ഇന്നവള്‍ മറ്റൊരു ഇരയുടെ
തോളുരുമ്മി നടക്കുമ്പോള്‍ നാം ഒന്നിചോതുന്നു
നാളെ നാം ഒന്നിച്ചിരിക്കെണ്ടോര്‍ ....

Sunday, June 19, 2011

ബാക്കി


ഇന്നലെ ഞാന്‍ മഷിതീര്‍ന്ന
പേനയില്‍ നിന്‍റെ
പ്രണയം മുക്കിയെഴുതി..
എന്‍റെ തൂലികയില്‍
നിന്ന് പുറതെക്കൊഴുകി
ചെകുത്താന്‍റെ രക്തം. 
പൊള്ളുന്ന വാക്കുകള്‍
നഷ്ടനൊമ്പരങ്ങള്‍
ശാപവേറിയോച്ചകള്‍
പുക തിന്ന കരളിന്‍റെ
കണ്ണുനീര്‍ തുള്ളികള്‍
കായ്ക്കുന്ന കരിമ്പിന്‍ ചണ്ടികള്‍
ഇന്ന് രക്തം കുതിര്‍ത്ത
കുറെ കടലാസ്സുതുണ്ടുകളും
പനിക്കുന്ന എന്‍റെ ജീവിതവും ബാക്കി.

Saturday, June 18, 2011

ഹൃദയം


കവലയില്‍ ജനക്കൂട്ടം.
ചുറ്റും കൂടിയ ജനകൂട്ടതിന്നു_
നടുവില്‍ എന്തോ ഉണ്ട്..!

ആള്‍ക്കൂട്ടത്തിനിടയില്‍
നുഴഞ്ഞു കയറി ഞാനും നോക്കി
ചിറകു രണ്ടും അറ്റുവീണ്
കാലുകള്‍ ചതഞ്ഞരഞ്ഞു
ചോരയില്‍ കുതിര്‍ന്നു
ഒരു ഹൃദയം..

ജീവിതത്തില്‍ നിന്നും
കിനാക്കളില്‍ നിന്നും
പുറത്താക്കപെട്ട ആരുടെയോ.....
കടലിരമ്പുന്ന നിശബ്ദതതയായി
അത് തേങ്ങികൊണ്ടിരിന്നത്
ഞാന്‍ മാത്രമേ കേട്ടുള്ളൂ....?

ആള്‍ക്കൂട്ടം പിറുപിറുത്തു
കൊണ്ടിരുന്നു ആരുടെതാണിത്...?
കാഴ്ചകള്‍ മൊബൈലില്‍
പകര്‍ത്തികൊണ്ട് ചിലര്‍
ചിലര്‍ വടികൊണ്ട്
കുത്തിനോവിക്കുന്നതില്‍
രസം കണ്ടെത്തുന്നുണ്ട്..
കുട്ടികള്‍ കലെടുത്തു
ഉന്നം പിടിക്കുന്നു..

അവരെയെല്ലാം തള്ളിമാറ്റി
ഞാനതിനെ മലര്‍ത്തി കിടത്തി
മുഖത്തേക്കോന്നേ നോക്കിയുള്ളൂ
ഞാനെന്‍റെ ഇടനെഞ്ചില്‍
കൈകള്‍ അമര്‍ത്തി നോക്കി ...
നിണമോലിച്ചു നനവുപടര്‍നിരിക്കുന്നു..
കണ്ണില്‍ ഇരുട്ടു പടര്‍ന്നു
ഞാന്‍ വീണ്ടും തപ്പിനോക്കി
ഇല്ല..... അതവിടില്ല..   

Wednesday, June 15, 2011

പ്രണയിനിക്ക് വേണ്ടി


കാറ്റിനിപ്പോള്‍
വല്ലാത്ത നിരാശ
മലകളുടെ പുറംമ്പോക്കിലും
ഇടുങ്ങിയ ചെരിവുകളില്ലും
നാട്ടിടവഴികളിലും..
അവ മുകയായ്‌
ആരെയോ തിരയുന്നു.
പൈങ്കിളി കൂട്ടങ്ങളൂമായ്‌
കാറ്റ് വിരഹങ്ങള്‍ പങ്കുവെക്കുന്നു.
തൊടിയിലെ തുമ്പിക്കും,
തുമ്പക്കും, മന്ദാരപൂവിനും 
നാവിട്ടലക്കാറുള്ള
മരംകൂട്ടങ്ങള്‍ക്കും വല്ലതോരകല്ച്ച..
അവ ആരുടെയോ
കൊല്ലുസിന്‍റെ കിലുക്കതിന്നു
കാതോര്‍ത്തിരിക്കുന്നു
ചിലപ്പോഴെന്‍റെ പ്രണയിനിക്ക് വേണ്ടിയാകാം.. 

ഈ രാത്രി


പകല്‍ കതിരുകള്‍
കൊഴിഞ്ഞു വീണ
കൊയ്ത്തു പാടം
നിഴല്‍ രൂപങ്ങള്‍
ചിത്രക്കളം വരച്ച
തെക്കിനി ചരിവ് 
ഓളതുടിപ്പിലും ഓല തലപ്പിലും
നിലാവഴിച്ചു വച്ച് രാത്രിയിവിടെ
നിശബ്ദമായി നിന്നു.
എല്ലാ പടികളും
ഇടറിപ്പോയ രാത്രിയില്‍
നിലാവിന്‍റെ കതിരുകള്‍
ഇരുളിന്‍റെ മടിയിലേക്ക്
ഒരുകി ഒലിക്കുന്നു..
നമ്മുക്കിടയില്‍
പേരിടാത്ത ഒരു നിശബ്ദത മതി
വാക്കിന്‍റെ നെഞ്ഞിടിപ്പളക്കാന്‍
കവിതയില്‍ നീ വീണ്ടും വരുന്നു 
ഈ രാത്രിയില്‍
നിന്‍റെ നിശബ്ദതയില്‍
എനിക്കൊരു ഒരു പ്രണയത്തിന്‍റെ
ആഴമാള്ളന്നു കയറണം..
എനിക്ക് നീ ആയി മാറണം..
നീ ഞാനായി മാറണം....    
 

Monday, June 13, 2011

എന്ത് പറയരുത്


അക്ഷരം തിന്നാല്‍
വിശപ്പാറുമെങ്കില്‍
അന്നത്തെ കുറിച്ച്
പറയരുതെന്നമ്മ...

പുസ്തകപെട്ടിയും
പെന്‍സിലും കത്തിച്ചു
പള്ളികൂടത്തെ കുറിച്ച്
പറയരുതെന്നച്ഛന്‍....

ഭ്രാന്തന്‍ സ്വപ്നങ്ങളും
നശിച്ച കവിതയും
കേട്ട് പോകരുതെന്ന് കൂടപ്പിറപ്പ് ....

നിറനിലാമൊഴിയിലെ
അക്ഷരങ്ങളെ കുറിച്ച്
പറയരുതെന്നു
അക്ഷര പിച്ചതന്ന ഗുരുനാഥന്‍....

തെറ്റുകള്‍ തിരുത്തരുത്
രംഗം വഷളായാല്‍ കൂവരുത്‌ ..
എതിര്‍പ്പുകളെ പുറത്തു
കാണിക്കരുതെന്ന് സമൂഹം...

ശ്ലോകമുരുകി പിടിച്ചു
ക്ലാവു കയറിയ നാക്കില്‍ നിന്നും
നിന്‍റെ ജീവിതത്തെ
കുറിചോതരുന്നു കൂട്ടുക്കാര്‍....  

വിങ്ങലുകള്‍ ചൊല്ലിയാല്‍
വിട്ടേച്ചു പോകും
മധുരമൂറും വാക്കുകള്‍
മാത്രം മതിയെന്ന് കാമുകിയും....

Friday, June 10, 2011

ഒരു കോടതി വരാന്തയിലൂടെ



വിരഹത്തിന്‍റെ കോടതിയില്‍
വഞ്ചനാകുറ്റം ചുമത്തി
പ്രണയം വിളിപ്പിക്കപ്പെട്ടു .....

സാക്ഷിവിസ്താരം തുടങ്ങി
നിറങ്ങള്‍ മങ്ങിയ മഴവില്‍ സ്വപ്‌നങ്ങള്‍
ഒന്നാം സാക്ഷിയായി.

മധുരം പടിയിറങ്ങിപ്പോയ
ദ്രവിച്ച വാക്കുകള്‍
രണ്ടാം സാക്ഷിയായി.

പേ വിഷം കുത്തിയിറക്കിയ
രാത്രികള്‍ മൂന്നാം സാക്ഷിയായി.

കത്തിയെരിഞ്ഞ പ്രതീക്ഷകളുമായി
പ്രതിക്കൂട്ടില്‍ പ്രണയം
മൂകനായി നിന്നു.

കള്ള സാക്ഷികള്‍ കൊണ്ട്
സത്യത്തെ ചവിട്ടിയരച്ച
കോടതിമുറിയില്‍ ജനം
പ്രണയത്തെ പരിഹസിച്ചു ചിരിച്ചു.

പ്രതിഭാഗം വാദംകേള്‍ക്കാന്‍
കോടതി ചെവിയില്‍ പഞ്ഞി തിരുകിയിരുന്നു
അവനു നിരത്താന്‍ സാക്ഷികളില്ലായിരുന്നു
അവന്‍റെ കണ്ണുനീര്‍ ചവര്‍പ്പിനു
ആളിക്കത്തിയ വഞ്ചനയെ കെടുത്താനൊക്ക
ശക്തിയുമില്ലായിരുന്നു.

വിസ്താരം കഴിയുംതോറും
മുള്‍ക്കിരീടവും കുരിശുമരണവും
അവനോടടുത്തുകൊണ്ടെയിരുന്നു.

വാദം പൂര്‍ത്തിയായി വിധി പ്രഖ്യാപിച്ചു
മുന്‍കൂട്ടിയാരോ തീരുമാനിച്ചപോലെ
പ്രണയത്തിനു "വധശിക്ഷ"
മരണം വരെ തൂക്കിക്കൊല...

അവസാനമയെന്തെങ്കിലും പറയാനുണ്ടോ കോടതി.
ആത്മഹത്യ ചെയ്യാത്തതില്‍ വേദനയുണ്ടെന്നു പ്രണയം.

തുറന്നെഴുതിലെ ദൂരങ്ങള്‍




നൂറാവര്‍ത്തി തിളച്ചിട്ടും
വേവാത്ത അരിമണികളെ
എടുത്തമ്മ പിണക്കം പറഞ്ഞത്
മണ്‍കലങ്ങളോടായിരുന്നു.

കാലത്തിന്റെ വൃണങ്ങളില്‍
പഴുപ്പിച്ച കത്തിയാഴ്ത്തിയ-
അമ്മ കണ്ണുനീര്‍ തുള്ളികളെ കരുതി വച്ചത്
വടക്കോറത്തു തൂങ്ങിയാടുന്ന ഉറിയിലായിരുന്നു.
അമ്മയ്ക്കും പൂമുഖ സംഭാഷണങ്ങള്‍ക്കിടയില്‍
അച്ഛന്റെ മുരടിച്ച വിലക്കുകളോളം ദൂരം...

ദുഖങ്ങള്‍ പങ്കുവയ്‌ക്കാന്‍ അച്ഛനു കിട്ടിയത്
മദ്യശാലയില്‍ വിരുന്നെത്തിയ സുഹൃത്തുക്കളെ..
മദ്യത്തില്‍ മുടിഞ്ഞ് പൊന്തി
മദ്യശാലയുടെ വരാന്തയില്‍
ചര്‍ദ്ദിച്ചുറങ്ങിയ അപ്പന്‍
ദുഖങ്ങളെ ഒളിപ്പിച്ചു വച്ചത്
ഒഴിഞ്ഞ മദ്യക്കുപ്പികളില്‍
അച്ഛനും മദ്യത്തിനുമിടയില്‍
ഒരു വിരലിനോളം ദൂരം..

നദി വറ്റിയ കാലത്ത്
മണല്‍ത്തരികളെ കൂട്ടിക്കെട്ടി
ബന്ധങ്ങളെ കോര്‍ത്തെടുക്കാന്‍
കയറുണ്ടാക്കി തന്നവളോടായിരുന്നു
എന്‍റെ വിരഹങ്ങളെ പങ്കുവച്ചത്

പക്ഷെ ഇനി ഒരിക്കലും
നമ്മുടെ സ്വപ്‌നങ്ങള്‍ കൈകള്‍ കൊര്‍ക്കില്ലെന്നു
പറഞ്ഞു പിണങ്ങി കരഞ്ഞു
പെയ്യുന്ന മഴയെ ഏറ്റുവാങ്ങി
അവള്‍ നടന്നു നീങ്ങിയപ്പോള്‍
കരളുരുകുന്ന വേദനയില്‍ ഞാനറിയുന്നു
എനിക്കും അവള്‍ക്കുമിടയില്‍
ഒരു വിഡ്ഢിവേഷത്തോളം ദൂരം...

Thursday, June 9, 2011

നേര്‍ക്കാഴ്ചകള്‍


രാത്രിയുടെ പ്രക്ജ്ഞയില്‍
ചീവിടുകള്‍ അടക്കം പറഞ്ഞത്
അവളെ കുറിച്ചായിരുന്നു.

മച്ചിലെ ക്ലാവ്പിടിച്ച വലയില്‍
തൂങ്ങിയാടുന്ന ചിലന്തികള്‍ക്ക്
അവളോട് പ്രണയമായിരുന്നു.

മുറുക്കി ചുവന്ന അവളുടെ
ചുണ്ടുകളെ കുറിച്ച് രാപാടികള്‍
പിറുപിറുത്തു കൊണ്ടിരുന്നു.

വിണ്ട ചുമര്‍ പഴുതിലിരുന്നു
ചിലച്ച പല്ലികള്‍
ആരുംകാണാതെ ചിലരാത്രികളില്‍
അവളെ കൂടെ വിള്ളിച്ചുകൊണ്ട് പോയി

അവളുടെ കിതപ്പുകളില്‍
മയങ്ങിയ വണ്ടുകള്‍
അവളെ കുറിച്ച് പൂക്കളോട്
രഹസ്യം പറഞ്ഞു.

കറുത്ത കട്ടുറുമ്പുകള്‍
അവളുടെ വാതിക്കല്‍
ഊഴം കാത്തു വരിനിന്നു.

പകലുറങ്ങിയ മിന്നാമിനുങ്ങുകള്‍
രാത്രിയില്‍ അവളുമായി
രതിക്രീഡകളില്‍ ഏര്‍പ്പെട്ടു.

പകല്‍ മാന്യരായ ശുനകവര്‍ഗ്ഗം
അവളെ നോക്കി കുരച്ചുകൊണ്ടേയിരുന്നു.

പക്ഷെ മാറാത്തടാക്കി പിടിച്ച കുഞ്ഞിനെ
സാരിത്തുമ്പ് കൊണ്ട് പുതച്ചു
മഴയത്തുനടന്നുപോകുന്ന അവളെ നോക്കി
തവളകള്‍ മാത്രം കരഞ്ഞു കൊണ്ടിരുന്നു.

Wednesday, June 8, 2011

ഇന്നലെയും ഇന്നും


ഇന്നലെ:
    ആകാശനീലിമയില്‍ നിന്നും
    പറന്നു വന്ന മാലാഖയായിരുന്നു
    എനിക്കവള്‍
    തൂലികയില്‍ നിന്നും ഉതിര്‍ന്നു വീണ
    അഗ്നിശലഭമായിരുന്നു എനിക്കവള്‍
    എന്താണ് പ്രണയം
    എന്നവളോടയ് ഞാന്‍ ചോദിച്ചു
    നെറുകയില്‍ ഒരുചുടുചുംബനമായിരുന്നു
    അവളുടെ മറുപടി.
    എന്‍റെ വേദനകളില്‍ നിറഞ്ഞൊഴുകിയ
    അവളുടെ കണ്ണീരില്‍ ഞാന്‍ പ്രണയത്തെ കണ്ടു.
    എന്താണ് സ്വര്‍ഗ്ഗം
    എന്നവളോടയ് ഞാന്‍ ചോദിച്ചു
    കരങ്ങള്‍ കൊണ്ടേന്‍റെ കണ്ണുനീര്‍ തുടച്ച്
    നയനങ്ങളില്‍ അവള്‍ ചുംബിച്ചു.
    അവളുടെ ഹൃദയമാണ് സ്വര്‍ഗ്ഗമെന്നറിഞ്ഞു.

    ഇന്നലെ അവള്‍ എന്‍റെതായിരുന്നു
    ഞാന്‍ അവളുടെതും 
ഇന്ന്  :
    എന്‍റെ കണ്ണീരുകൊണ്ടാണവള്‍ മാല കോര്‍ത്തു
    പക്ഷെ അത് ചാര്‍ത്തിയത് മറ്റൊരാളുടെ കഴുത്തിലും.
    എന്‍റെ ഹൃദയം കൊണ്ടാണവള്‍
    തഴപ്പായകള്‍ നെയ്തു കൂട്ടിയത്
    കിടക്കാന്‍ ക്ഷണിച്ചത് മറ്റൊരാളെയും
    എന്താണ് പ്രണയം
    എന്നവളോടയ് ഞാന്‍ ചോദിച്ചു
    പൊട്ടിച്ചിരിയായിരുന്നു മറുപടി.
    അവളുടെ പൊട്ടിച്ചിരിയില്‍ തലതാഴ്ത്തി
    പരാജിതനായി നില്‍ക്കുന്ന പ്രണയത്തെ ഞാന്‍ കണ്ടു.
    എന്താണ് സ്വര്‍ഗ്ഗം
    എന്നവളോടയ് ഞാന്‍ ചോദിച്ചു
    ഒക്കത്തിരുന്ന കുഞ്ഞിന്‍റെ മുഖത്ത് നോക്കാന്‍ പറഞ്ഞവള്‍
    ആ നിറപുഞ്ചിരിയില്‍ മറ്റൊരു സ്വര്‍ഗത്തെ കണ്ടു ഞാന്‍

    തിരികെ നടക്കുമ്പോള്‍ വീണ്ടും ഓര്‍ത്തു
    ഇന്നലെ അവള്‍ എന്‍റെതായിരുന്നു
    ഞാന്‍ അവളുടെതും 
 

Monday, June 6, 2011

വേനല്‍ മഴത്തുള്ളി



മഴയെ പ്രണയത്തോട്
ചേര്‍ത്ത് വച്ചതാരാണ്
മഴനൂലുകള്‍ കൂടുക്കൂട്ടിയ
പ്രണയസന്ധ്യകളിലെ
ഈറന്‍ നനവില്‍
നീ അറിയാതെ പോയത് എന്നെയും
എന്‍റെ കണ്ണുനീര്‍ തുള്ളികളെയും
വിരഹമേഘങ്ങളില്‍ നിന്നു
നീ പൊഴിയുമ്പോള്‍
പച്ചിലതുമ്പില്‍ നീര്‍ _
മുത്തുകള്‍ വാരിവിതറി
വഴിമാറി പോകുമ്പോള്‍
വെറുതെയെങ്കിലും
ഞാന്‍ നിന്നെ പ്രണയിക്കുന്നു.
മഴ പടര്‍ന്ന ജാലകച്ചില്ലില്‍
ഞാന്‍ നിന്‍റെ പേരെഴുതി വയ്ക്കും
മാഞ്ഞുപോകും എന്നറിഞ്ഞു
കൊണ്ടുതന്നെ...

Saturday, June 4, 2011

പ്രണയത്തില്‍ നിന്നും


നീ ചൂടിയ
ചെമ്പക പൂവിന്‍റെ
ഗന്ധമായിരുന്നു
എന്‍റെ അഗ്നി ശലഭങ്ങള്‍ക്ക്
മത്തു പിടിച്ചലയാന്‍
ഉന്മാദം പകര്‍ന്നത്.
നിന്‍റെ കണ്ണുനീര്‍
തുള്ളികള്‍ കൊണ്ടുകോരൂത്ത
മാല എന്‍റെ കഴുത്തില്‍
അണിഞ്ഞു തന്നപ്പോള്‍
ആയിരുന്നു ഞാന്‍ നിന്നെ
ആദ്യമായ് ചുംബിച്ചതു.
നിന്‍റെ അധരങ്ങളിലെ
ചെമ്മുന്തിരികള്‍
എനിക്ക് മാത്രമായ്
നീ കത്തുവെച്ചിരുന്നു
എന്‍റെ വറ്റി വരണ്ടുണങ്ങിയ
പുഴയ്ക്കു നീ കണ്ണുനീര്‍തുള്ളി
നല്‍കി ഒഴുക്കെകിയിരുന്നു.
ഇപ്പോള്‍ ഓര്‍മ്മകളുടെ ഇടവഴികളിളുടെ
നടക്കുമ്പോള്‍ നിന്‍റെ
കൊലുസിന്‍റെ പരിഭാവതോടുള്ള
വിള്ളികള്‍ എനിക്ക് കേള്‍ക്കാം
അതെന്നെ അസ്വസ്ഥനക്കുന്നു
ഒരിക്കല്‍ നീ എന്‍റെ
എല്ലാം ആയിരുന്നു...

Thursday, June 2, 2011

നഗ്ന കവിത


പത്ര പരസ്യം
ഈ കൈകള്‍
എവിടെ എങ്കിലും കണ്ടവരുണ്ടോ
പടുകുഴിയില്‍ നിന്ന്
ഒരു കൈ സഹായം നല്‍കി
പിടിച്ചുയര്‍ത്തുന്ന സഖാക്കളുടെ കൈകള്‍
ചതിയുടെ പുറമ്പോക്കില്‍
വേശ്യയുടെ കിടക്കവിരിപ്പിനടിയില്‍
മദ്യശാലയുടെ വിഷകിനാക്കളില്‍
പകയുടെ ചകിതരാവുകളില്‍
ഇതില്‍ എവിടെയോ വച്ച്
നഷ്ടപെട്ടിരിക്കുന്നു
കണ്ടുകിട്ടുന്നവര്‍ മറ്റൊരു
പകല്‍ വെള്ളിച്ചത്തിലെക്കവയെ
കൂട്ടികൊണ്ട് വരുക ....