Saturday, September 29, 2012

യാത്രക്ക് ഒരുങ്ങുന്നതിന്‍ മുന്‍പ്


മേഘങ്ങളില്‍ നിന്നും
എനിക്കൊരു
തുള്ളി മുലപ്പാല്‍ നല്‍കുക.

കൊടുങ്കാറ്റിന്‍റെ
അലര്‍ച്ചയില്‍ നിന്നും
എനിക്കൊരു മൃതിഗീതം നല്‍കുക.

മഴവില്ലില്‍ നിന്നൊരു
വെളിച്ചകീറ് എടുത്തു
എന്‍റെ മെഴുകുത്തിരികളില്‍
വെളിച്ചം നല്‍കുക

മുന തേഞ്ഞ
വിപ്ലവത്തിന്‍റെ മജ്ജയില്‍ നിന്നും
എനിക്കന്ത്യാത്തഴം നല്‍കുക

നീലിമയേറിയ
നിന്‍റെ കണ്ണുകളില്‍ നിന്നും
എനിക്കൊരു ഉപ്പുകണിക നല്‍കുക

പ്രണയമേ,
അവസാനം വിഷം പുരട്ടിയ
നിന്‍റെ ചുണ്ടുകള്‍ കൊണ്ട്
എന്‍റെ ചുണ്ടുകളില്‍ ഒരു നേര്‍ത്ത
ചുംബനം നല്‍കുക.

Saturday, September 1, 2012

പ്രണയത്തിന്‍റെ ഉപ്പ് തിരകള്‍


ഓര്‍മ്മകളില്‍ തീ
തിന്നു തീര്‍ന്ന
ഒരു പുഴയുടെ വിലാപം

തലയിലോളിക്കുന്ന
പ്രണയത്തിന്‍റെ
അവസാന കുന്തിരിക്കവും
പുകഞ്ഞു തീരുന്നു

ഉള്ളുപ്പൊട്ടി പാടിയൊരു കിളി
കാതു കേള്‍ക്കാക്കൂട്ടങ്ങളെ കണ്ടു
ചങ്ക് തുരന്നു പറന്നു പോവുന്നു

പൊള്ളുന്ന വാക്കുകളില്‍
നെഞ്ചു മുറിഞ്ഞോഴുകുന്ന
രക്തത്തിലൂടെ ഇന്ന്
അവളും ഒഴുകി പോയി

നിശബ്ദമായി
കൊണ്ടിരിക്കുന്ന
എന്‍റെ കവിതയുടെ
ഈണം മുറിഞ്ഞു വീഴുന്നു

കണ്ണില്‍ നിന്നും
വേദനയുടെ
ഒരു ഉപ്പ് തിര
പുറത്തെക്കൊഴുകി
ഭൂമിയില്‍ പ്രളയം..