Friday, May 20, 2011

മാനവികത













സന്ധ്യതന്‍ ചുവപ്പു ചുരിദാറണിഞ്ഞു വരും
പെണ്‍ കിടവിനെയും കാത്ത്‌
രാവിനെ പെറ്റ പകല്‍ പൂച്ചകള്‍
ഇടവഴികള്‍ തോറും പതിയിരുന്നു

മറ്റൊരു രാവു കുടി.....
കീറി പറഞ്ഞ തുണിത്തുണ്ടുകളാല്‍
കളങ്കപ്പെട്ടു തേങ്ങി....
രാത്രിയുടെ കുരിരുട്ടില്‍ ഒരു നഗ്നശരീരം കൂടി
പുഴയോരം പറ്റിച്ചേര്‍ന്നു ....
കാത്തിരിപ്പിന്‍റെ നെരിപോടുമായ്‌
അമ്മകിള്ളി ഇറയത്ത് കൂനിക്കൂടിയിരുന്നു
പകയുടെ കിതപ്പുമായ് ഓടിയ ചെന്നയ്കള്‍
എതിരുനിന്നവന്‍റെ മതത്തിലെ--
പെണ്‍കിടാവിനെ കൂട്ടാബലാത്സംഗം ചെയ്തു .
കൂട്ടത്തിലൊരുത്തന്‍ വിളിച്ചു കൂവി.....
പകരതിന്നു പകരം ....
ഇതു മതസൗഹാര്‍ദ്ദം..?

No comments:

Post a Comment