Thursday, March 21, 2013

പ്രളയത്തിനും മുന്‍പ്

പെയ്തു തോരാത്ത മഴ
കമ്പളം വിരിക്കുന്നതിന്‍ മുന്‍പ്
ഞാനി പുഴക്കപ്പുറം
നിന്‍റെ രാജ്യത്തേക്ക് നീന്തും

എനിക്കറിയാം
എന്‍റെ പേര്‍ വിള്ളിക്കപ്പെട്ടു
നിന്‍റെ രാജ്യത്ത് എനിക്കുള്ള
ചിത ഒരുങ്ങുകയാണ്

കൊലക്കത്തിയുടെ മൂര്‍ച്ചയില്‍
എന്‍റെ ചങ്ക് പിളരുന്നതിന്‍ മുന്‍പ്
സൂചി മുനകളാല്‍ നിന്‍റെ മാറിലവര്‍
കൊത്തി പറിക്കുന്നതിന്‍ മുന്‍പ്

എന്‍റെ രക്തവും
നിന്‍റെ കണ്ണീരും
വെയിലു തിന്നു മരിച്ച
നമ്മുടെ കിനാക്കളും ചേര്‍ത്ത്
നക്ഷത്രത്തെ ഗര്‍ഭം ധരിച്ച
ഒരു വിത്തെടുത്തു വിതക്കുക നീ
                 
അകലെ കാട് കടത്തപ്പെട്ട
കടുവകള്‍ ഗര്‍ജ്ജിക്കുന്നു
കാടുകള്‍ കണക്കുകളില്‍ മാത്രം.

No comments:

Post a Comment