Friday, April 6, 2012

മൌനത്തിന്റെ പൊരുള്‍


മരുഭൂമിയുടെ വക്കിലിരുന്നു
നിന്‍റെ വെറും വാക്കിന്‍റെ
ഈര്‍പ്പത്തിലേക്ക്
സമരം നടത്തുന്ന
കാട്ടുച്ചെടിയാണ് ഞാന്‍

കാത്തിരിപ്പാണിന്നും
ഋതു മേഘങ്ങളില്‍
ചുരത്താതെ നിന്ന
മഴത്തുള്ളി പോല്‍
നിന്‍റെ ഹൃദയ രോദനത്തില്‍
ചുണ്ടിന്റെ തടവറയില്‍ നിന്നും
എന്റെ തലച്ചോറില്‍
അമ്ലമഴയുടെ നീറ്റലായ്
വീഴുന്ന വാക്കിനായ്‌

കനാലു തിന്ന ചുണ്ടും
പുക കാര്‍ന്നു തിന്ന കുരലും
ലഹരിയുടെ ഗസലുകള്‍
ചൂളം വിളിച്ച
രക്തകുഴലുകളുമായി
ഉണ്ടെന്നോ ഇല്ലെന്നോ
പറയാതെ പോയ നിന്‍റെ
വാക്കിന്‍റെ വരവും
കാത്തു ഞാന്‍ അലയും

ഒടുവില്‍ മൃത്യുപൂത്ത
ചെമ്പകമരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍
ഉള്ളില്‍ തലയില്ലാത്ത ജഡങ്ങളുടെ
പാട്ടുകളില്‍ നിന്നും
നിന്‍റെ മൌനത്തിന്റെ
പോരുളെനിക്ക് കേള്‍ക്കാം 

No comments:

Post a Comment